തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Monday, May 17, 2010

പണ്ഡിതര്‍ ശൈഖിനെ സ്വീകരിക്കുക.



ഇല്‍മിന്‍റെയും ഉലമാഇന്‍റെയും മഹത്വം പറഞ്ഞ്;അത് തന്നെ മതിയെന്നും പിന്നെ ഒരു ശൈഖിന്‍റെ ആവശ്യമില്ലെന്നും പറയുന്നവര്‍ , ശാ'റാനി ഇമാം (റ), ഇമാം ഗസ്സാലി (റ), ശൈഖ് മുഹിയുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ:സി ), ശൈഖ് രിഫാഈ (ഖ:സി ), ഇസ്മാഈലുല്‍ ഹഖി ‍(ഖ:സി ), ഇബ്നു അജീബ (ഖ:സി ), തുടങ്ങി ശൈഖും ത്വരീഖത്തും അനിവാര്യമാണെന്ന് തറപ്പിച്ചു പറഞ്ഞ പൂര്‍വ്വസൂരികളായ മഹത്തുക്കള്‍ തങ്ങളേക്കാള്‍ വിവരമുള്ള വരാണെന്ന് ഓര്‍ത്തുകൊള്ളട്ടെ...അവരാരും ഇല്‍ മിന്‍റെയും ഉലമാ ഇന്‍റെയും മഹത്ത്വം അറിയാത്തവരായിരുന്നില്ല .അത് വ്യക്തമായും വിശതമായും അറിഞ്ഞിട്ടും ആ മഹത്വത്തിനുള്ള അര്‍ഹത നേടിയിട്ടും ശൈഖുമാരെ സ്വീകരിക്കുകയും സ്വീകരിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്യുകയായിരുന്നു .ശൈഖിന്‍റെയും ത്വരീഖത്തിന്‍റെയുംആവശ്യകത ഖുര്‍ ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍ പഠിച്ചപ്പോള്‍ അത് അനിവാര്യമാണെന്നവര്‍ക്കു ബോധ്യപ്പെട്ടു . അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു .എത്ര പ്രഗല്‍ഭനായ പണ്ഡിതനായാലും ശൈഖിനെ ആവശ്യമില്ലാത്തവനാകുന്നില്ല .കാരണം ശൈഖിനെ തേടാനുള്ള ഖുര്‍ആനിന്‍റെ കല്‍പന എല്ലാവര്‍ക്കും ബാധകമാണ് .ഇമാം തൌബി (റ) പറയുന്നു.

لا ينبغي للعالم ولو تبحّر في العلم حتي صار واحد أهل زمانه أن يقنع بما علمه وأنما الواجب عليه الأجتماع بأهل الطريق ليدلّوه علي الطريق المستقيم -تنوير القلوب "

ഒരാള്‍ സാഗര സമാന പാണ്ടിത്ത്യം നേടുകയും തന്‍റെ കാലത്തെ തുല്യത യില്ലാത്ത വ്യക്ത്തിയായിത്തീരുകയും ചെയ്താല്‍ പോലുംഅദ്ധേഹത്തിനു തന്‍റെ ഇല്‍മുകൊണ്ട്സംതൃപ്തിയടഞ്ഞിരിക്കാന്‍ പറ്റില്ല . മറിച്ച്‌നേരായ വഴി അറിഞ്ഞു കിട്ടാന്‍ വേണ്ടിമശാഇഖുമാരുമായി സഹവസിക്കല്‍ അദ്ധേഹത്തിനു നിര്‍ബന്ധമാണ്‌ ".(തന്‍വീറു ല്‍ ഖുലൂബ് 404 )

അബൂ അലിയ്യിനിസ്സഖഫി (റ)പറയുന്നു.

لو أن رجلا جمع العلوم كلّها وصحب طوائف النّاس لا يبلغ مبلغ الرجال الاّ بالرياضة من شيخ مؤدّب ناصح -طبقات الصوفية 365 "

ഒരു പണ്ഡിതന്‍ അനവധി ഇല്‍മുകള്‍ കരസ്ഥമാക്കുകയും എല്ലാ വിഭാഗങ്ങളുമായി സഹവസിക്കുകയും ചെയ്താലും യഥാര്‍ത്ഥ ആണ്‍കുട്ടികളുടെ (ഖുര്‍ആനില്‍ 'രിജാല്‍ ' എന്ന് വിശേഷിപ്പിച്ച ,കച്ചവടവും ബിസിനെസ്സും കാരണം അല്ലാഹുവിന്‍റെ ദിക് റി ലുള്ള ശ്രദ്ധ തെറ്റാത്ത ,അല്ലാഹുമായി ചെയ്ത ഉടമ്പടി സത്ത്യസന്ധമായി പാലിച്ച വ്യക്ത്തികള്‍ ) സ്ഥാനെത്തു എത്തിപ്പെടാന്‍ ;ഉപദേശ്ട്ടാവും അദബ് നല്കുന്നവരുമായ ഒരു ശൈഖിന്‍റെ നിര്‍ദേശ പ്രകാരമുള്ള 'രിയാള; കൊണ്ടല്ലാതെ കഴിയില്ല" (ത്വബഖാത്തു സൂഫിയ്യ 365 )

وقد جرت العادة وجرّبت بأنّ التطهير لازم عن
النجاسات المعنوية والأدناس الطوية والخضوع والخشوع في الصلاة وسائر العبادات بمشهد أن تعبدالله كأنّك تراه وان لم تكن تراه فانّه يراك المعبّر عنه بمقام الإحسان وهذا لا يتيسّر في الغالب للطلاب الاّ بيد شيخ عارف كامل خبير بعلاج هذه الامراض ولوحفظ المبتلي كتباعديدا لا يستغني بها عن التربية علي يد مثل هذا الشيخ ليخرجه من رعوة النفس الأمّارت بالسوء ودسائسها الخفية--الدرر المرضية

ആന്തരിക ജീര്‍ണതകളില്‍നിന്നും മ്ലേച്ചതകളില്‍നിന്നുമുള്ള ശുദ്ധിയും, ഇഹ്സാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ; അല്ലാഹുവിനെ കാണുന്നതുപോലെ ഇബാദത്ത് ചെയ്യുക ;നീ അവനെ കാണുന്നില്ലെങ്കിലും ശരി എന്ന തിന്‍റെ അടിസ്ഥാനത്തില്‍ നിസ്കാരത്തിലും മറ്റെല്ലാ ഇബാദ ത്തുകളിലും ഖുശൂഉം ഖുളൂഉം തേടുന്നവര്‍ക്കു ആന്തരിക രോഗങ്ങള്‍ ചികില്‍സിക്കാനറിയുന്ന ആരിഫായ ഒരു ശൈഖിലൂടെയല്ലാതെ അതെളുപ്പമാവില്ലെന്ന കാര്യം അനുഭവിച്ചറിഞ്ഞതും പതിവുള്ളതുമാണ്. ഈ രോഗങ്ങള്‍ ബാധിച്ചവന്‍ എണ്ണമറ്റ കിതാബുകള്‍ കാണാതെ പഠിച്ചിട്ടുണ്ടങ്കിലും അതുപോലോത്ത ഒരു ശൈഖിന്‍റെ തര്‍ബിയ്യത്തു അവന് ആവശ്യമാവാതെ വരില്ല . തന്‍റെ ഹൃദയത്തിലെ മ്ലേച്ചതകളില്‍നിന്നും പ്രകടമല്ലാത്ത ജീര്‍ണതകളില്‍നിന്നും അദ്ദേഹത്തെ ആ ശൈഖാണ് മോചിപ്പിക്കുക " (അദ്ദുറരുള്‍ മര്‍ളിയ്യ-13 ).

ജീവിതം മുഴുവന്‍ വിജ്ഞാന സമ്പാതനത്തിനും അദ്ധ്യാപനത്തിനും ഗ്രന്ഥ രചനക്കും ചെലവഴിച്ച ഇമാം ഗസ്സാലി (റ ) പറയുന്നു

:كنت في مبدء أمري منكرا لاحوال الصالحين ومقامات العارفين حتي صبحت شيخي (يوسف النسّاج )فلم يزل يصلقني بالمجاهدة حتي حضيت بالواردات فرأيت الله تعالي في المنام فقال : يا أبا حامد, دع شواغلك واصحب أقواما جعلتهم في ارضي محل نظري وهم الذين باعوا الدّارين بحبَي :بعزّتك إلاّ اذقتني برد حسن الظنّ بهم قال : قد فعلت 'والقاطع بينك وبينهم تشاغلك بحب الدّنيا فاخرج منها مختارا قبل ان تخر ج منها صاغرا فقد افضت عليك انوار من جوار قدسي , فاستيقضت فرحا مسرورا و جئت الي شيخي (يوسف النّساج) فقصصت عليه المنام فتبسّم وقال :يا ابا حامد هذه الواحنا في البداية بل إن صحبتني ستكحل بصيرتك بإثمه التأييد--شخصيات الصوفية

ഞാന്‍ തുടക്കത്തില്‍ സ്വാലിഹീങ്ങളുടെ അവസ്ഥകളെയും ആരിഫീങ്ങളുടെ സ്ഥാനങ്ങളെയും നിഷേധിക്കുന്നവനായിരുന്നു . അങ്ങനെ ഞാന്‍ എന്‍റെ ശൈഖായ യൂസുഫുന്നസ്സാജ് (റ)മായി സഹവസിക്കുകയും അദ്ധേഹം എന്നെക്കൊണ്ട് മുജാഹദ ചെയ്യിപ്പിച്ച് എന്നെ തെളിയിച്ചെടുക്കുകയും ചെയ്തു കൊണ്ടിരിന്നു .അപ്പോള്‍ എനിക്കു പല അനുഗ്രഹങ്ങളും വന്നുതുടങ്ങി .അങ്ങനെയിരിക്കെ ഞാന്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു . അവനെന്നോട് പറഞ്ഞു:"അബൂ ഹാമിദേ..നിങ്ങള്‍ നിങ്ങളുടെ ജോലി ഉപേക്ഷിക്കുക എന്നിട്ട് എന്‍റെ ഭൂമിയില്‍ എന്‍റെ നോട്ടത്തിനു പാത്രമായവരോടൊപ്പം സഹവസിക്കുക .എന്നോടുള്ള സ്നേ ഹം കൊണ്ട് ഇരു ലോകവും ഒഴിവാക്കിയവരാണവര്‍ "ഞാന്‍ പറഞ്ഞു :നീ എനിക്കു അവരെക്കുറിച്ച് നല്ല വിചാരം നല്‍കണം .അല്ലാഹു : ഞാന്‍ ചെയ്യാം. നിങ്ങളുടെയും അവരുടെയും ഇടയിലുള്ള ബന്ധം മുറിക്കുന്നത് ദുനിയാവിനോടുള്ള നിങ്ങളുടെ സ്നേഹമാണ് .അതില്‍നിന്നു നിന്ദ്യമായി പുറപ്പെടുന്നതിനു മുമ്പ് സ്വന്തം താല്‍ പര്യപ്പ്രകാരം ഒഴിവാകുക .എന്‍റെ പരിശുദ്ധിയുടെ പ്രകാശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു .ഇതു കേട്ട ഞാന്‍ വളരെ സന്തോഷപൂര്‍വ്വം ഉണര്‍ന്നു .എന്‍റെ ശൈഖ് യൂസുഫുന്നസ്സാജ് (റ)അവര്‍കളോട് ഞാന്‍ എന്‍റെ സ്വപ്നം വിശദീകരിച്ച് കൊടുത്തു .അദ്ധേഹം പുഞ്ചിരിതൂകിക്കൊണ്ട്‌ പറഞ്ഞു :"അബൂ ഹാമിദേ ..നാം തുടക്കത്തില്‍ നല്‍കുന്ന ചില അനുഗ്രഹങ്ങളുടെ സൂചനയാണിത്.എന്‍റെ കൂടെയുള്ള സഹവാസം നിങ്ങളുടെ ഉള്‍കാഴ്ചക്ക് ഈമാനിക ശാക്തീകരണത്തിന്‍റെ അഞ്ജനമിട്ടു തരും ". (ശക്സ്വിയ്യാതുസ്സൂഫിയ )

No comments:

Post a Comment