തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Thursday, May 27, 2010

ശൈഖുനായുടെ പ്രസവം അത്ഭുതം.


ഒന്‍പതു മാസം ഗര്‍ഭം ചുമന്നു പ്രസവത്തോട് അടുത്ത് , പ്രസവ വേദന തുടങ്ങി, യൂസുഫ് എന്ന കുട്ടിയുടെ പ്രസവമാണ് നടക്കാന്‍ പോവുന്നത്. ഉമ്മാക്ക് പ്രസവ വേദന തുടങ്ങി , വേദന ഒരു ദിവസം പിന്നിട്ടു , പ്രസവിക്കുന്നില്ല , മുന്‍കാലത്ത് ഇന്നത്തെ പോലെ ഹോസ്പിറ്റല്‍ സൗകര്യം കുറവാണല്ലോ , തന്നെയുമല്ല ആരും പ്രസവത്തിനു ഹോസ്പിറ്റലില്‍ പോവുന്ന പതിവും ഇല്ല . ഈ ഇടക്കാണ്‌ ഹൈദ്രോസ് കോയ തങ്ങള്‍ അവരുടെ ഒരു ബന്ധു കൊച്ചിയിലുണ്ട്‌ , അദ്ദേഹം വീട്ടില്‍ വരുന്നത് , അദ്ദേഹം പറഞ്ഞു നിങ്ങള്‍ എന്ത് ചെയ്താലും പ്രസവം നടക്കില്ല കുട്ടി നിരാഹാരത്തിലാണ്.
അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ് പ്രസവം നടന്നത്.
നിരാഹാര കാരണം , എല്ലാ ഔലിയാക്കളും തന്‍റെ മുരീദുമാര്‍ നരകത്തില്‍ കടക്കില്ല എന്ന്‌ അല്ലാഹുവില്‍ നിന്ന് ഉറപ്പു വാങ്ങിയത് പല അവസരങ്ങളിലായിരുന്നു , ചിലര്‍ രിയാള ചെയ്യുമ്പോള്‍ ചിലര്‍ ഉമ്മയുടെ ഗര്‍ഭത്തില്‍ അങ്ങനെ പലപ്പോളായി.
അതെ ശൈഖുനായും തന്‍റെ മുരീദുമാര്‍ നരകത്തില്‍ കടക്കരുത് എന്ന്‌ അല്ലാഹുവിന്റെ ഉറപ്പു കിട്ടാന്‍ വേണ്ടിയന്നു ഗര്‍ഭത്തില്‍ ശിശുവായിരുന്നപ്പോള്‍ നിരാഹാരം നടത്തിയത്. ആ ഉറപ്പു കിട്ടിയ ശേഷമാണ് മഹാന്‍റെ പ്രസവം നടന്നത്.

അല്ലാഹു പ്രത്യേകം തെരെഞ്ഞെടുക്കുന്നവരുടെ ജനനം ഇങ്ങനെ ഒക്കെ ആവല്‍ പതിവുള്ളതാണ്.

തുടരും .............

No comments:

Post a Comment